Pages

Sunday, September 12, 2010

സുവിശേഷം



` എന്നെ പുനരുജ്ജീവിപ്പിക്കും:
ഭൂമിയുടെ അഗാധതകളില്‍ നിന്ന്‌
നീ എന്നെ വീണ്ടും പൊക്കിയെടുക്കും`

(സങ്കീര്‍ത്തനം 71 : 20)

മലനാട്ടിലെ പ്രധാന ഹുണ്ടികശാലകളില്‍ നിന്നും നിരവധി എഡിഷനുള്ള പത്രം എഴുത്തുകുത്ത്‌, ഫോട്ടോഫെയ്‌സ്‌ ചെക്കിങ്‌, മുഖദാവില്‍ ചര്‍ച്ച എന്നിവയ്‌ക്കു ശേഷം അയാളെ കണ്ടെടുക്കകയും. ചത്തു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ്‌ തുക കൂടാതെ വലിയൊരു തുക കൂടി നല്‍കുന്നതാണെന്നു വാക്കാലും നീട്ടാലും ഉറപ്പു കൊടുക്കുയും ഭാര്യ, മക്കള്‍, അമ്മ, അച്ഛന്‍, പള്ളീലച്ചന്‍ എന്നിവരെയെല്ലാം ചാരെ നിര്‍ത്തി പടമെടുക്കുകയും അതിനുശേഷം മരങ്ങള്‍ തഴച്ചു വളരുന്ന മലനിരകളിലേയ്‌ക്ക്‌ കൊണ്ടുപോവുകയും, അവനെ തിരഞ്ഞ്‌ രണ്ട്‌ പെണ്ണുങ്ങള്‍ - (ഇവര്‍ അവന്റെ വെപ്പാട്ടികളായിരിക്കും) കഥ വില്‍ക്കണ്ടായോ ചേട്ടാ - എന്നിവരെക്കൂടി പത്രന്‍ ഏര്‍പ്പാട്‌ ചെയ്‌തപ്രകാരം അവരും അവന്റെ മുന്നേ കാനനത്തില്‍ ഗമിക്കുകയും എല്ലാം പറഞ്ഞുറപ്പിച്ചതുപോലെ ഒറ്റുകാരന്‍ തന്റെ കര്‍ത്തവ്യം യഥോചിതം ചെയ്യുകയും പോലീസുകാര്‍ക്കൊപ്പം പത്രന്റെ നാല്‌ നക്ഷത്രറിപ്പോര്‍ട്ടര്‍മാര്‍, രണ്ട്‌ സസൂക്ഷമ ഫൊട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ തണുപ്പത്ത്‌ കോച്ചിവലിച്ച്‌്‌, ബീഡി വലിച്ച്‌്‌്‌, പൂച്ചച്ചുവട്‌ വെയ്‌ക്കുകയൂം പൊലീസുകാരെ കാത്ത്‌കാത്ത്‌ മുഷിഞ്ഞ അയാള്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങുകയും, ഒളിച്ചിരുന്ന കൂരയ്‌ക്കകത്തു നിന്നും രണ്ടു പാക്കിസ്ഥാന്‍ നിര്‍മ്മിതനാണയങ്ങള്‍, ചൈനാ നിര്‍മ്മിത പേന, അശ്‌ളീലസാഹിത്യകൃതികള്‍, കട്ടെടുത്ത രണ്ടു കിലോ പച്ചറബ്ബര്‍ ഷീറ്റ്‌ എന്നിവ പിടിച്ചെടുക്കുകയും, അയാള്‍ അവര്‍ക്കാവശ്യമുള്ള രീതിയില്‍ ഫൊട്ടോയ്‌ക്ക്‌ു പോസ്‌ ചെയ്യുകയും, അയാളെ പിറ്റേന്ന്‌ നട്ടുച്ചയ്‌ക്ക്‌ നീര്‍ച്ചാലിന്റെ സമീപം വച്ച്‌ നലനരച്ച പൊലീസുകാരന്‍ വെടിവച്ചുകൊല്ലുകയും പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ അയാളുടെ ഹൃദയത്തിന്റെ അസാമാന്യവലുപ്പം ചൂണ്ടിക്കാണിച്ച ഡോക്ടര്‍ കാണാതെ ആ അസാധാരണ ഹൃദയത്തെ പൊലീസ്‌ മേധാവി നീര്‍ച്ചാലിലേയ്‌ക്കു വലിച്ചെറിയുകയും ക്യാമറക്കണ്ണുകള്‍ അതെല്ലാം കൃത്യമായി ഒപ്പിയെടുക്കയും നാലു റിപ്പോര്‍ട്ടര്‍മാരും ടണ്‍കണക്കിന്‌ മഷിമുക്കി ആദ്യത്തെ എഡിഷനില്‍ വാര്‍ത്ത കയറാനായി ആഞ്ഞാഞ്ഞാഴെതുകയും വെടിയേറ്റപ്പോള്‍ കര്‍ത്താവിനെ വിളിച്ചു; അന്ത്യകൂദാശ നല്‍കിയത്‌ പൊലീസുകാരന്‍ ഇത്യാദി വാര്‍ത്തകള്‍ എഴുതി ഒരു പെരട്ടു പൊലീസുകാരന്‍ വശം കൊടുത്തയ്‌ക്കുകയും അഞ്ച്‌ വര്‍ഷത്തിനുശേഷം പെന്‍ഷനാവുമ്പോള്‍ വെടിപൊട്ടിച്ച പൊലീസുകാരന്‍ വെളിപ്പെടുത്തേണ്ട കുമ്പസാരത്തിന്റെ ഡ്രാഫ്‌റ്റ്‌ കൂടി തയ്യാറാക്കികൊടുത്തശേഷം പേനയുന്തികളും പടമെടുപ്പുകാരും തിരിച്ച്‌ വന്ന്‌ ക്രിസ്‌ത്യന്‍ സഹോദരന്മാരുടെ കുപ്പിപൊട്ടിച്ച്‌ ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ഭാവിയില്‍ എഡിറ്റ്‌ പേജില്‍ നീലക്കുറിഞ്ഞിമലയില്‍ ഉദിച്ച രക്തനക്ഷത്രം എന്ന പരമ്പര മുന്‍കൂറായി കുത്തിവരയ്‌ക്കാന്‍ തുടങ്ങുകയും ചെയ ്‌തപ്പോള്‍, പത്രന ്‌അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീശിയടിക്കാന്‍ പോകുന്ന സ്‌കൂപ്പിനെ ചാളുവ ഒഴുക്കി സ്വപ്‌നം കണ്ടു.

2 comments:

വെഞ്ഞാറന്‍ said...

ലാൽ !
ഇവിടെ കണ്ടതിൽ സന്തോഷം. ആദ്യത്തെ കമന്റ് എന്റെ തന്നെ കിടക്കട്ടെ. പോസ്റ്റ് വായിച്ചിട്ട് ബാക്കി എഴുതാം.

കുഞ്ചുമ്മാന്‍ said...

വായിച്ചു...നന്നായിട്ടുണ്ട്...ബ്ലോഗ്‌ പോസ്റ്റ്‌ കണ്ടതില്‍ അതിലേറെ സന്തോഷം ...