Pages

Sunday, October 3, 2010

കാളകൂടം



മേനോനൊരു നല്ലവനാണ്‌. തങ്കപ്പെട്ട സ്വഭാവം. വലിയില്ല, കുടിയില്ല, കുന്നായ്‌മയില്ല, കുശുമ്പില്ല, അധികാര ഗവര്‍വ്‌ തീരെയില്ല.ചെരിപ്പില്ല, വാച്ചില്ല, പൗഡറാല്‍ മുഖം മിനുക്കില്ല - എന്നിങ്ങനെയുള്ള മേനോന്റെ നന്മകളും തറവാട്‌ ഭരണകാലത്തെ നേട്ടങ്ങളും സമാസമം ചാലിച്ചാണ്‌ ചെപ്പേട്‌ തയ്യാറാക്കിയത്‌.തറവാട്‌ അന്യംനിന്നുപോകാം. ജീവജാലങ്ങള്‍ പാടേ നശിച്ചുപോകാം. വീണ്ടുമെന്നെങ്കിലുമൊരിക്കല്‍ മനുഷ്യന്‍ ഭൂമുഖത്ത്‌ പുനര്‍ജനിച്ചെന്നുവരാം. അവര്‍ക്കുവേണ്ടിയാണീ ചെപ്പേട്‌. യുഗങ്ങള്‍ക്ക്‌ ശേഷവും മേനോന്റെ പേര്‌ വാഴ്‌ത്തപ്പെടണം. നന്മകള്‍ പ്രകീര്‍ത്തിക്കപ്പെടണം.


നല്ല ദിവസം നോക്കി, പൂജാവിധികളോടെ തറവാട്ടുപറമ്പില്‍ ചെപ്പേട്‌ കുഴിച്ചിട്ടു. രാത്രി മുതല്‍ ഭൂമിക്കടിയില്‍ നിന്നും അപശബ്‌ദങ്ങള്‍ കേട്ടുതുടങ്ങി. രണ്ടാംനാള്‍ വളപ്പിലെ മരങ്ങള്‍ പട്ട്‌ മണ്ണടിഞ്ഞു. ചെപ്പേടിനെ തോണ്ടിയെടുത്ത്‌ കിണറ്റിലിട്ടു. കിണറ്‌ തുള്ളിയില്ലാതെ വറ്റിപ്പോയി. തോട്ടിലെറിഞ്ഞപ്പോള്‍ മീനുകള്‍ ചത്തുമലച്ചു.


ഒടുവില്‍ ചെപ്പേടിനെ ഉരുക്കി മേനോന്റെ അണ്ണാക്കിലേയ്‌ക്ക്‌ ഒഴിച്ചുകൊടുത്തു. മേനോന്റെ കഴുത്തില്‍ കാളകൂടംപോലത്‌ സ്വസ്‌തി പ്രാപിച്ചു.

1 comment:

Unknown said...

നന്നായിരിക്കുന്നു.